കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളായ രാജേന്ദ്രപ്രസാദ്, മകൻ അരുൺ പ്രസാദ്, ബന്ധുവായ ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് മനോരമ ഓണ്‍ലൈനിലും ജീവനക്കാരാണ്.
പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ഡിവൈഡറിൽ കയറിയ കാർ കൊച്ചി മെട്രോയുടെ തൂണിലിടിക്കുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പൊലീസ് നിഗമനം.
മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയത്തേക്കു കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ